സിന്ദൂരപ്പൊട്ടു തൊട്ട് ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ടു ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ട്...
പെണ്ണവൾ ചിരിച്ചപ്പോൾ കന്നിനിലാ
പ്പാലൊഴുകി
ചെഞ്ചോരി വായ് തുറന്നു പഞ്ചാരപ്പാട്ടൊഴുകി
മനസ്സിൻ പടനിലത്തു ഓചിറക്കളി തുടങ്ങി
മത്താപ്പൂ കത്തിയെരിഞ്ഞു പൂത്തിരി പൂത്തണഞ്ഞു
(സിന്ദൂരപ്പൊട്ടു തൊട്ട്)
കാലിൽ ചിലങ്കയിട്ട കന്യക എൻ ചങ്ങാതി
മൂക്കത്തു കോപം വന്നാൽ പിന്നെയവൾ കാന്താരി
കദളീ വനികയിൽ ഞാൻ കതിർമണ്ഡപം ഒരുക്കും
കാർത്തിക നാളിൽത്തന്നെ കണ്മണിയെ വധുവാക്കും
(സിന്ദൂരപ്പൊട്ടു തൊട്ട്)