മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
പൂനിലാവല്ല പുലര്‍വേളയില്‍
മുല്ലയാവില്ല മൂവന്തിയില്‍
അവള് അല്ലിയാമ്പലല്ല കുഞ്ഞുതെന്നലേ
കുറുമ്പിന്റെ മറക്കുടയാല്‍ മുഖംമറയ്ക്കും
മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
മുണ്ടകപ്പാടത്തെ മുത്തും പവിഴവും
കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിടാങ്ങളെ തഞ്ചിച്ചും കൊഞ്ചിച്ചും
താരാട്ടാനുള്ള പാട്ടാണ്
പാലാഴിത്തിങ്കള് വന്നു കൊണ്ടുവന്ന പാല്‍ക്കുടം
ഓ...ഓ..
പൂക്കാലമെന്റെ ചുണ്ടിലുമ്മവെച്ച തേന്‍കണം
ഉള്ളിന്നുള്ളില് തുമ്പിതുള്ളും ചെല്ലച്ചെറുപ്രായം
(മറക്കുടയാല്‍)
വെള്ളിച്ചിലമ്പിട്ടു തുള്ളിക്കളിക്കുന്ന
കണ്ണാടിപ്പുഴ ചേലാണ്
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ
മുത്തോലും മണി മുത്താണ്
കസ്തൂരിക്കാറ്റു വന്നു കൊണ്ടു തന്ന പൂമണം
മിന്നാരം മിന്നല്‍പോലെ മിന്നി മാഞ്ഞ പൊൻനിറം
ഉള്ളിന്നുള്ളില് പെയ്തിറങ്ങും ചില്ലുമഴക്കാലം
(മറക്കുടയാല്‍)