കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും
കവിളത്തെ താമര വാടിയാലും
എന്‍ അനുരാഗമാം മയില്‍പീലി തേന്‍മാവിന്‍
എന്നും കാണും പതിനാറു തിരുവയസ്സ്
കൗമാരം കൊളുത്തിയ കാര്‍ത്തിക വിളക്കുകള്‍
പൂമിഴികളില്‍ നിന്നു മാഞ്ഞാലും
കൈകള്‍ വിറച്ചാലും കാലുകള്‍ തളര്‍ന്നാലും
കരളിലെ മധുവിധു തുടര്‍ന്നുപോകും
മാവിതു പൂത്താലും മാങ്കനി കായ്ച്ചാലും
വാസന്തമെന്നുമെന്നും ഞാന്‍ വളര്‍ത്തും
ഞാന്‍ നിന്റെ നിഴലായും നീ എന്റെ തുണയായും
ജീവിതയാത്രയിതു തുടര്‍ന്നുപോകും