തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി
സർപ്പം പാട്ടിനു പാടാൻ പോയ്
കുടവും കിണ്ണവും വീണയും കൊണ്ടേ
കൂടെ പുള്ളോനും പാടാൻ പോയ്
നാലുകെട്ടിന്റെ തെക്കിനി മുറ്റത്ത്
നാഗപ്പാല തൻ തണലത്ത്
മണ്ണാർശ്ശാലയിൽ ആയില്യത്തിന് നാളിൽ
മഞ്ഞളു കൊണ്ടു കളമെഴുതി അവൾ
മഞ്ഞളു കൊണ്ടു കളമെഴുതി (തെക്കും)
കുളി കഴിഞ്ഞീറനും ചുറ്റിക്കൊണ്ടേ
കുറുമൊഴിമുല്ലപ്പൂ ചൂടിക്കൊണ്ടേ
കഴിഞ്ഞ കൊല്ലം പൂക്കുലയേന്തി
കളത്തിൽ തുള്ളിയ കന്നിപ്പെണ്ണു് - ഞാൻ
കളത്തിൽ തുള്ളിയ കന്നിപ്പെണ്ണു് (തെക്കും)
പാല്ച്ചുണങ്ങു പടര്‍ന്നു പിടിച്ചൂ
പൂക്കിലക്കൈവിരല് മരവിച്ചു
ഇല്ലത്തുംകാവിലെ സർപ്പത്താന്മാരേ
ഇന്നെന്നെ എന്തേ വിളിക്കാത്തു
നിങ്ങൾ ഇന്നെന്നെ എന്തേ വിളിക്കാത്തു (തെക്കും)