വസന്തം മറഞ്ഞപ്പോള്‍ വൈകീട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ
നിത്യകാമുകി നീ നിന്‍ സ്വപ്നവുമായ്
ഇത്രനാളിത്രനാളെങ്ങുപോയീ
ഏതുമായാ യവനികയ്ക്കപ്പുറം
ശാരദചിത്തയായ് നീയിരുന്നു
ഹേമന്തരജനിതന്‍ കംബളം പുതച്ചു
ഏതോ തമസ്സില്‍ നീ മയങ്ങീ
നിന്‍പ്രേമ പരിമള ലഹരികളാലെ
സമ്പൂര്‍ണ്ണമാവട്ടെ പരിസരങ്ങള്‍
നിന്നുടെ നൈവേദ്യ മാധുരി രസത്താല്‍
എന്നെത്തന്നെഞാന്‍ മറന്നോട്ടെ