ചക്കരച്ചി പുത്തനച്ചി ചൊല്ലുമോ
അക്കരെയെൻ തോഴനെ നീ കാണുമോ
ഹേയ് പുള്ളിക്കുയിലുകളേ കള്ളം പറയരുതേ
അവൻ നാലുമണിപ്പൂക്കളോട് നാട്ടു
വർത്തമാനം ചൊല്ലി നാളെയും വരുന്നതെന്തിനോ
ഇളകും പാവാട തൻ നിറമലിയും
വഴിയരുകിൽ ഇരവിനൊരമ്പിളി വന്നോ (2)
ഒരു മിന്നാട്ടം പോലെ ഒളി കണ്ണോട്ടം കണ്ടേ
അവനന്നേരം മിണ്ടാതെ പോയേ
(ചക്കരച്ചി.....)
ഒരു പിടി പൂക്കളുമായ് വന്നുവോ
പതിവായ് മാനത്തു നിന്നുവോ
ആ മെയ് മെലിഞ്ഞോ അതിനെന്തു മരുന്നോ
അവനെന്നോടെ പൊന്നിഷ്ടം കാണുമ്പോളയ്യയ്യോ
നാണം ഏ.. ഓ...ഓ..
(ചക്കരച്ചി.....)