രാപ്പാടി പാടുന്ന രാഗങ്ങളിൽ
നിലാവാടുന്ന യാമങ്ങളിൽ
നിന്നരികിൽ ഒരു നിഴലായ്
ഞാൻ വന്നൊരു ഗദ്ഗദമായ് [2]
ഒരോ കഥകൾ പറഞ്ഞും
ഒരു കുളിർ സ്വർഗ്ഗം പകർന്നും
നെല്ലിൻ മണത്തിൽ കുളിച്ചും
നാം ചോലയെ തേടിയ കാലം [ഓരോ]
തളിരും താരും പൊലിഞ്ഞു
കതിരോ പതിരായ് മറഞ്ഞു..
മറഞ്ഞു.. മറഞ്ഞു..
(രാപ്പാടി....)
എതോ വിഷാദാർദ്ര ഗാനം
വിരഹിണി പാടുന്നു മൂകം
കാറ്റായ് വരുന്നെന്റെ ജീവൻ
ആ പാട്ടിനു താളം കൊടുക്കാൻ
സ്വരവും ലയവും തകർന്നു
സ്വപ്നം മണ്ണിൽ മറഞ്ഞു..
മറഞ്ഞു..മറഞ്ഞു...
(രാപ്പാടി...)