പൂവാംകുരുന്നിലക്കൂടിന്നുള്ളില്‍ പോന്നോലച്ചങ്ങാലിപ്രാവുറങ്ങി
വെള്ളാരം കുന്നുമ്മേല്‍ വേനല്‍നിലാവും പെയ്തൊടുങ്ങി
ഏതോ രാക്കിളിപ്പാട്ടിലെ നോവില്‍ മാമ്പൂവിന്‍ നെഞ്ഞുരുകി..
കാണാപ്പൂങ്കാറ്റിടറി.........
ഏതോ ഓരോര്‍മ്മതന്‍ പൂഞ്ചിമിഴില്‍
ഇല്ലാ മഞ്ചാടിമണി തിരഞ്ഞു..
ഒരു നഷ്ടസ്വപ്നത്താല്‍ മനം തളര്‍ന്നു...(ഏതോ ഓരോര്‍മ്മതൻ..)
ശൂന്യമാം വീഥികളില്‍ പിന്നെയും നീ നടന്നൂ
ആരാരും കാണാതെ ആര്‍ദ്രയാം നീ കരഞ്ഞു
നിന്നോമല്‍ പൊന്‍തൂവല്‍ പൂഞ്ചിറകെല്ലാം വീണെരിഞ്ഞു...
പൂവാംകുരുന്നിലക്കൂടിന്നുള്ളില്‍ പോന്നോലച്ചങ്ങാലിപ്രാവുറങ്ങി
പൂ പോല്‍ വാടുമീ പൈതലിനായ്
മാറില്‍ നൊമ്പരപ്പാല്‍ ചുരന്നു...
നിന്റെ വാത്സല്യമെല്ലാം നീ പകര്‍ന്നു...(പൂ പോല്‍ ...)
കൂട്ടിലെ രാത്തുണയോ...പാഴ്മണ്ണില്‍ വീണടിഞ്ഞു
ഈരാവില്‍ നിന്‍ ജന്മം തേടുന്നു തൂവെളിച്ചം
കാരുണ്യം കൈനീട്ടും
ഏതോ സാന്ത്വനപ്പൊന്‍വെളിച്ചം
(പൂവാംകുരുന്നിലക്കൂടിന്നുള്ളില്‍ )