പട്ടുടയാടയുടുത്തോരഴകിന്‍
പവിഴച്ചുണ്ടില്‍ മന്ദഹാസം
അരികെയിരിക്കും കാമദേവന്റെ
കണ്ണില്‍ കുസൃതി വിലാസലാസ്യം
(പട്ടുടയാട...)
ചിരിയും കളിയും ശൃംഗാരഭാവവും
കവിളില്‍ ലജ്ജാസിന്ദൂരലേപവും
കരളേ ഇനി നീ എന്തെന്തു മധുരം
കവര്‍ന്നൂ... കവര്‍ന്നൂ...
കാമാവനാഴിയില്‍ നിന്നും...
(പട്ടുടയാട...)
കന്യാഹൃദയം കവര്‍ന്ന കള്ളന്റെ
കടമിഴിക്കോണില്‍ മറഞ്ഞിരുന്നു
കഥയും... കാവ്യവും...
എഴുതും മന്മഥന്‍ അറിയാതെ
(പട്ടുടയാട...)