ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാൻ കിടാവുപോലെ വന്നതെന്തിനാണു നീ
ഓ സൈനബാ അലിവുള്ള സൈനബാ
അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാൻ ഇളമാനല്ല ഞാൻ
ഇളംതൂവൽ കൊണ്ട് കൂടുതീർക്കും അല്ലിപൈങ്കിളി
ഓ സൈനബാ.. സൈനബാ..സൈനബാ...
പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാന്‍ അരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ
(ഓ..സൈനബാ...)
അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ
മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബാ
കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ്
നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ
(ഓ..സൈനബാ..)