നീലക്കടലിന്‍ തീരത്തില്‍
സ്നേഹപ്പൂങ്കാവനമായി
കാലം കണ്ടൊരു നിധിപോലെ
കനകം വിളയും ദേശമതാ
തെങ്ങുകള്‍ തിങ്ങി പനതിങ്ങി
തെന്നല്‍ കതിരുകളിടതിങ്ങി
വിളകള്‍ വിളങ്ങി നിറം ചൊരിയും
വേളാങ്കണ്ണി ഗ്രാമമതാ
പൂവിന്‍ മണവും പുതുവെയിലിന്‍
പൊന്നുമണിഞ്ഞൊരിളം തെന്നല്‍
കലയും കൊച്ചു കിടാവുകളെ
തഴുകിപ്പാടി കരതേടും
പൊന്‍കതിര്‍ പിടിച്ച കര്‍ഷകനും
ഭൂമാതാവിന്‍ വരം നേടി
തന്‍ സുകൃതത്താല്‍ മുക്കുവനും
താവും കടലിന്‍ നിധിനേടി