മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്റെ മുന്നിൽ വീണു
പൂനിലാബിന്ദുവോ തൂമഞ്ഞു തുള്ളിയോ?
അജ്ഞാത ദേവിതൻ തിരുരൂപമോ?
മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്റെ മുന്നിൽ വീണു
ഏകാന്തമാം എന്റെ സ്വപ്നങ്ങളേതോ
ദിവ്യാനുഭൂതിതൻ നാദങ്ങളായീ (ഏകാന്തമാം..)
ആനാദവീചിയിൽ നർത്തനമാടാൻ
സങ്കൽപദേവതെ നീ വരില്ലേ?
മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്റെ മുന്നിൽ വീണു
മാനസവേദിതൻ വാതായനങ്ങളിൽ
നിൻ മുഖം കണ്ടു ഞാൻ കോരിത്തരിച്ചു (മാനസ..)
എൻ ആത്മതന്ത്രിയിൽ രാഗമുണർത്താൻ
എന്നും നിനക്കായ് ഞാൻ കാതിരിപ്പൂ.. (മാനത്തു..)