മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന
മാണിക്യക്കുയിലാളേ
നീയെവിടെ നിന്റെ കൂടെവിടെ
നീപാടും പൂമരമെവിടെ
കുന്നിമണി മാലയിട്ടു നില്‍ക്കുമ്പോള്‍
നിന്നഴകു പൊന്നിനില്ല പൂവിനില്ല (കുന്നിമണി..)
പുന്നാരം ചൊല്ലും മൊഴിമധുരം
എന്‍ മുളം കുഴലിലെ തേനിനില്ല
പന്തലിലിരുത്തിയാല്‍ നെലവെളക്ക്
മുന്നില്‍ വെച്ച നെറപറയും നിന്‍ കണക്ക് (പന്തലിലിരുത്തിയാല്‍...)
അഞ്ചുതളിര്‍ വെറ്റിലേം കാണപ്പണം
കല്യാണമുറപ്പിക്കാന്‍ കൊണ്ടുവന്നേ