കരഞ്ഞു കൊണ്ടേ ജനിക്കുന്നു - നാം
കരയിച്ചു കൊണ്ടേ മരിക്കുന്നു
വിടർന്നാൽ കൊഴിയാത്ത വസന്തമുണ്ടോ - മണ്ണിൽ
നിറഞ്ഞാൽ ഒഴിയാത്ത ചഷകമുണ്ടോ (കരഞ്ഞു)
ദേഹികൾ അണിയും ദേഹങ്ങൾ എരിയും
ആ ഭസ്മം ഗംഗയിൽ അലിയും
എന്തെന്തു മോഹ ചിതാഭസ്മ ധൂളികൾ
ഇന്നോളം ഗംഗയിൽ ഒഴുകി
ആർക്കു സ്വന്തം ആർക്കു സ്വന്തം ആ ഗംഗാ ജലം
അനുജത്തീ ആശ്വസിക്കൂ....
(കരഞ്ഞു കൊണ്ടേ)
മുകരുന്ന മലരിൻ സൗരഭ്യം അകലും
ആ ഗന്ധം ഓർമ്മയായ്‌ത്തീരും....
എത്ര പേർ തൻ ചുടു നിശ്വാസക്കാറ്റുകൾ
ഇന്നോളം ആ വാനിൽ നിറഞ്ഞു...
ആർക്കു സ്വന്തം ആർക്കു സ്വന്തം
ആ അനന്ത നീലം
അനുജത്തീ ആശ്വസിക്കൂ....
(കരഞ്ഞു കൊണ്ടേ)