കാവല്‍മാടം കുളിരണിഞ്ഞേ
താഴമ്പൂവിന്‍ വയസ്സറിഞ്ഞേ..
മാറിലെ മഞ്ഞിന്‍ കൂടുലഞ്ഞേ
മഞ്ഞില്‍ നിന്നൊരു ചൂടുണര്‍ന്നേ..
അമ്പിളിപ്പെണ്ണിന്‍ അരിവാളു പേറുമീ
അന്തിയ്ക്കെന്തൊരു ചന്തം..
വാര്‍മുടിപ്പീലികള്‍ ഉടയാടയാകും നിന്‍
മേനിയ്ക്കെന്തൊരു ചന്തം.. നിന്റെ
മേനിയ്ക്കെന്തൊരു ചന്തം..
കരളില്‍ നിറയെ കതിരാടും നേരം
നിഴലുകള്‍ ചേരണ നേരം..
ഈ തിരുമാറിലെന്‍ കൈകളുമിന്നൊരു
കൂടാരമാവുകയായി .. എന്നെ
പൂകൊണ്ടു മൂടുകയായി..