ഹൃദയത്തിൻ ചന്ദനച്ചിതയിൽ
സ്വർണ്ണച്ചിറകുള്ള ശലഭങ്ങൾ വീണെരിഞ്ഞു
അവയെന്റെ സ്വപ്നങ്ങളായിരുന്നു
അരുമയാം മോഹങ്ങളായിരുന്നു.
ചാരം മൂടിയ ചന്ദനച്ചിതയിൽ
ആരും കാണാക്കനലുകളായ് (ചാരം..)
ഇനിയവശേഷിപ്പതൊന്നു മാത്രം
ഒരു പിടിയോർമ്മകൾ അത്രമാത്രം
ഒരുനാളും കാണാത്ത പൂക്കണികൾ
വെറുതെ കൊതിച്ചതിന്നോർമ്മ മാത്രം
(ഹൃദയത്തിൻ)
ആരോകല്ലെറിഞ്ഞെന്റെ തേന്മാവിൽനി-
ന്നായിരം കിളികൾ പറന്നുപോയി (ആരോ)
ചിറകുതളർന്നൊരു പക്ഷിമാത്രം
തിരികേ ചില്ലയിൽ വന്നിരുന്നു
ഒരു മാന്തളിരിനെ തേൻ കനിയേ
വെറുതേ ഇനീയും കിനാവു കാണാൻ
(ഹൃദയത്തിൻ)