തെളിവിളക്കു കണ്‍ തുറക്കുമീ
ജനുവരിത്തണുപ്പു രാത്രിയില്‍
നിറനിലാപ്പളുങ്കു ചില്ലുകള്‍
ചിതറി മിന്നി മാഞ്ഞ മാത്രയില്‍
മനസ്സിനുള്ളില്‍ കൂടു വെച്ച
മരതകക്കിളിക്കിടാങ്ങള്‍
മതിമറന്നു പാടിയാടി വാ...(മനസ്സിനുള്ളില്‍..)
അരികിലരികിലരികിലരികിൽ അലസമലസമലസമലസം....
(തെളിവിളക്കു....)
വര്‍ണ്ണരാജികള്‍ പീലിവീശുമീ
ശ്യാമരാത്രി മണ്ഡപങ്ങളില്‍
സ്വര്‍ണ്ണവീണ തന്‍ നേര്‍ത്ത തന്തിയായ്
പൂവിടുന്ന രാഗവീചിയായ്
തിര തിരഞ്ഞു തെന്നിനീങ്ങും ആര്‍ദ്ര മൌനമേ
മല മുകർന്നു പാറിവന്ന മന്ത്രശലഭമേ(തിര തിരഞ്ഞു...)
ഇനിയുമിനിയുമിനിയുമിനിയും ഇതിലെയിതിലെയിതിലെ....
(തെളിവിളക്കു....)
കര്‍ണ്ണികാരങ്ങള്‍ കണ്‍ തുറക്കുമീ
കുഞ്ഞു കുഞ്ഞു താരകങ്ങളില്‍
നെഞ്ചിനുള്ളിലെ മഞ്ജുവല്ലിയായ്
സാന്ത്വനങ്ങൾ ചൈത്രസന്ധ്യയായ്
സ്വയമലിഞ്ഞു പാട്ടു പാടും
പൂര്‍ണ്ണ ചന്ദ്രികേ....
സ്വരമുതിര്‍ന്നു പെയ്തു തീര്‍ന്ന
രാഗമാലികേ.....(സ്വയമലിഞ്ഞു..)
അഴകിലഴകിലഴകിലഴകിൽ ഒഴുകിയൊഴുകിയൊഴുകി വാ.....
(തെളിവിളക്കു....)