സാലഭഞ്ജിക താനേ പാടും
ആയിരംകാല്‍ മണ്ഡപത്തില്‍...
ദേവദൂതിക ലാസ്യമാടും
ചിത്രശിലാമന്ദിരത്തില്‍...
തൊട്ടതെല്ലാം പൊന്നാക്കി
കണ്ടതെല്ലാം കവിതയാക്കി
വർണ്ണമുകില്‍ തേരിറങ്ങി യാമിനി വന്നു...
സാലഭഞ്ജിക താനേ പാടും
ആയിരംകാല്‍ മണ്ഡപത്തില്‍...
ഒന്നും മിണ്ടാത്ത പൗർണ്ണമിക്കിന്നെന്തേ
കിന്നാരത്തൂണീരം ഒഴിയുന്നു...
ഏതോ ഗന്ധര്‍വ്വന്‍ മീട്ടുന്ന വീണയില്‍
ആത്മാനുരാഗം തുളുമ്പുന്നു
അമൃതം നിറയും നിമിഷം ചൊരിയും
മധുരം കവരും ഹൃദയം അരുളും
അനുപമമൊരു മദലഹരി
മനമിതിലൊരു പുതുപുലരി
ഇതളിടുമൊരു മധുമലരി...
സാലഭഞ്ജിക താനേ പാടും
ആയിരംകാല്‍ മണ്ഡപത്തില്‍...
വാനമ്പാടികള്‍ സ്വരപല്ലവി പാടും
വർഷോൽപ്പലം വീഴും പുളിനങ്ങളില്‍
വേനല്‍ പൊന്‍വെയില്‍ കസവാട മാറ്റി
വൈശാഖ വല്‍ക്കലം ചാര്‍ത്തി നില്പൂ
കനവില്‍ നിനവില്‍ നിറയെ മധുരം
മുകിലിൻ കനവും മനസ്സിന്‍ നിനവും
നിറകതിരിടും ഒരു ശ്രുതിയില്‍....
അനുപദമൊരു ലയമറിയെ
നവപുളകിത പരിലസിതം...
സാലഭഞ്ജിക താനേ പാടും
ആയിരംകാല്‍ മണ്ഡപത്തില്‍...
ദേവദൂതിക ലാസ്യമാടും
ചിത്രശിലാമന്ദിരത്തില്‍...
തൊട്ടതെല്ലാം പൊന്നാക്കി
കണ്ടതെല്ലാം കവിതയാക്കി
വർണ്ണമുകില്‍ തേരിറങ്ങി യാമിനി വന്നു...