പൂനിലാവിന്‍ തൂവല്‍ നിരത്തി
നീല മേഘം താലമുയര്‍ത്തി
കായലോളം കോടി ഞൊറിഞ്ഞു
ഭൂമിപ്പെണ്ണിന്‍ പ്രായമറിഞ്ഞു
(പൂനിലാവിന്‍ )
അഴിമുഖ വാതിലിലൂടെ....
അഴിമുഖ വാതിലിലൂടെ
ഒരു കുളിര്‍ കാറ്റൊഴുകുമ്പോള്‍
കരകളില്‍ തേനല പോലെ
കുരവകള്‍ തൂകുവതാരോ
തൂകുവതാരോ......
(പൂനിലാവിന്‍ )
മിഴികളില്‍ പൂ വിരിയുമ്പോള്‍
നിഴലുകള്‍ മയ്യെഴുതുമ്പോള്‍
നിറകതിര്‍ മാലകളേകും
അഴകുകള്‍ ഞാനറിയുന്നു
ഞാനറിയുന്നു......
(പൂനിലാവിന്‍ )